1/29/18

തുമ്പപ്പൂപറഞ്ഞത്



തുമ്പപ്പൂവന്നൊരുനാൾ
എന്നോടോതി
തുമ്പിപ്പെണ്ണേ പോരൂ
താളം തുള്ളാൻ..


തുമ്പികൾ
പാറിപ്പറക്കുമിടം
അവിടെ തൂമ്പകൾ
താളം ചവിട്ടുമിടം

തുമ്പിയും തൂമ്പയും
പിന്നെയീ ഞാനും
താലോലം തെയ്യന്നം
തുള്ളാൻ തുടങ്ങവേ

തോട്ടിന്റെ വക്കത്തെ
തെങ്ങോലയോതി
തെങ്ങിനും തുമ്പയ്ക്കും
തുള്ളാനേ വയ്യ!

തുമ്പപ്പൂവതുകേട്ട്
കുണുങ്ങിച്ചിരിച്ചു
തൂവെള്ള പൂക്കളാൽ
തൻ കണ്ണീരു മറച്ചു.

ജനിച്ചു വളർന്നിടം
വിട്ടൊന്നു നീങ്ങാനും
പാടാനും ആടാനും
തുള്ളിക്കളിക്കാനും
നമ്മളെ പ്പോലവർ
ക്കാവതുണ്ടോ, പാവം!
**********************
-അനിത പ്രേംകുമാർ-

No comments:

Post a Comment