നീ ഇല്ലാതെ, നിന്‍ കൈനീട്ടമില്ലാതെ, വിഷു വന്നു
പൂക്കളമില്ലാതെ, സദ്യയൊരുക്കാതെ, കടന്നുപോയോണവും
കണിക്കൊന്നപൂക്കളെപ്പോലെന്നുള്ളില്‍ തെളിഞ്ഞുനിന്നുനീ
നിറദീപമായ്, വഴികാട്ടിയായ് എന്മുന്നിലെന്നും നടന്നൂനീ
നീ എനിക്കാരായിരുന്നു? അച്ഛന്‍ മാത്രമോ?
അതോ ദൈവത്തിന്‍ പ്രതിരൂപമോ?
--------------------------------------------
അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍